Monday 15 August 2016

3.Aghora - Beginning Stages

Aghora - Beginning Stages


The basic notion of accepting Jagat Sat Brahman Sat will make the importance of the sthula sharira; physical body more prominent. Aghora also demands a few preliminary steps to be taken before entering into the sadhanas. Since the jagat or this world is also considered as a reality, the instrument which binds the human being, the body is to be made conducive for progress.

For the purpose of the same, the composition of the body is to be carefully understood. Just like everybody knows the body is made up of the five elements. Each element should be purified. But most of the times, the matter that is overlooked is the much rooted ayurvedic concepts on tridoshas (vata , pitha , kabha) . So a human being whose state of comfortable life in this world is decided by the balancing of the tri doshas; the nature of the stula based on the doshas should be identified and balanced , then the person can enter into the purification of the five elements , the bhuta shuddhi.

The key aspect one should understand is every ritual whether it’s internal or external, vedic or tantrik is keen on emphasizing the five elements or even their purification. Even a small puja held in the households represents the five elements starting from the fire which is symbolically represented by a lamp to flowers which is the representation of ether.

As the preparatory step for aghora, one should first understand the key concept called prana. Prana alternatively called the vital force keeps the physical body functioning. The moment the flow of prana stops or the prana exits the realms of physical body, the state of death happens. Prana can be acquired from all the five elemental sources based on the stage of progress of the sadhak. But for the beginner, the prana is being derived basically out of food.

The association of prana with food needs careful observation. If we fail to understand the implications we will still remain rooted to the limited level of existence than liberation.

The sources of prana which is primarily limited to food for the human being; in the beginning of spiritual plan; should be carefully scrutinized. Although aghora as a system does not distinguish which food to eat, till a certain level of control is achieved over body metabolism, a vegetarian diet is to be adhered to.

Most of the texts recommend up to the level as to why a vegetarian diet is to be taken that too on to basic level of understanding but a generic interpretation do not prepare one self for any further levels. So analyze one self carefully. What are the natures of your emotional and physical behaviors? Eg can be are you rest less person? Do you tend to increase weight with limited consumption of food? Etc. A so called healthy person who cannot sit idle and whose mind is very fluctuating is a clear example of having a vata intensified stage. Based on the nature of the body, there are foods which can be consumed to balance the dosha. For eg sweet foods help to control vata. Even the dietary timings can also be fixed to control a dosha.

There is plenty of literature available in print media for this as natural health, perfect health etc. but the essential understanding anyone should have is that, this is just preliminary requisite. Every vegetable or way of preparation affects the system.

This post looks like very health oriented, but i would love to say that a proper identification of body type, arranging the food habits and live with the food habits for 3 months can be really helpful in making a good start.

lets make the physical body to the level at which we can work on; understanding the assimilation of food more effectively, understand the various types of fires that exist and then thereby accelerate across to more subtle levels.

Labels: , ,

2.Philosophy of Aghora

Philosophy of Aghora


The philosophy of aghora as mentioned is more devoid of unreal worldly pleasures. The real heart of this philosophy is the true love for "Ma" - the cosmic shakthi. Aghori loves everything with the same intensity like his/her love for Ma. It is like unconditional love to all beings equally as he/she sees the world as the manifestation of the cosmic shakthi. Nothing is pure or impure for an aghori. Every things around him is Ma in some form or other and he passionately embraces it.

The preliminary state of an aghori mind is to accept the fact of death during his life itself. For him as i said, everything around him is dead already or dying. The only sure event any animate and inanimate object can have is death. So when the death is accepted during life, the senses have no meaning. A dead man is neither hungry nor have any preferences of where to stay. But voluntary way of losing the body with hunger is also not acceptable for two reasons:

As the body came into being without one's consent and
Aghori's sole purpose of life is to return to the source and without emptying the karma he does not want to lose the medium to suffer.
so now whats the easy way? Use the preliminary logics from tantra and do extreme sadhana out of it.
Dear all, tantra relies on the purification on the five elements which composes the body. With the purification of the physical body, we can concentrate on increasing the subtle awareness and there by charging the sukshma sharira or subtle existence. This will result in access to the karana sharira, the causative body who is the accountant of all karmas and thereby births.

Aghori does not believe in rules. He just goes on the preparatory phase like the tantrics and then resolve to absolutely impossible ways of charging the sukshma chakra. Here the sadhanas are more or like a do or die scenario. If the adept who is in the aghora path makes a mistake, he can even lose his life. 

Labels: , ,

1.Aghora - A true treatise

Aghora - A true treatise


All the concepts of vedas highly emphasize on purity and on the satwic to the farther extent on the rajasic style of worships. Example of satwic worship is any simple hawans for peace etc and examples of rajasic forms can be rites, ashwametha. But most people in kali yuga find it difficult to associate with satwa guna completely. Pure rajasic forms is also difficult to be found. So most of us stay between rajasic and tamasic characteristics hence most of the times , people find it difficult to honor promises for a ritual at the deepest level and hence vedic rituals are not being performed as an anustana in its essential essence. Aghora is one of the most faster and refined form for the rajasic , tamasic forms of beings. but during ancient times , for a vedi to achieve rishihood, its said that he should have mastered aghora too.

Aghora is the height is vama marga tantra in its essence. But it also is a way of life in true sense. All the white sides (disciplines) presumes maya as the reality and work towards realizing the uniqueness. But, aghora from the start believes in leaving everything behind, totally without relationship with the mundane world.

so an aghori perceives the world devoid of attachments. For him the world is also like his favorite dwelling place the smashan..he considers the world as the smashan, the one which belongs to one who are already dead or the one who will be dead at a future period of time.

Most of the time , when the word aghori is mentioned, most people identify it with a man who lives in filth and other related impurities in smashan. I do agree that some aghori's deliberately convey that picture. but it's not necessary to find the aghori in an unapproachable form. The major reason for aghori's to portray such a picture is to avoid unwanted conversations and disturbances.

The urge to converse always is a result of one being uncomfortable with oneself. As speech is an inferior form of communication which is subjective to the bodily existence, a person who is accustomed with fierce aghora discipline easily sacrifices it to achieve higher modes or methods of communication. In any white discipline, we always practice for enlightenment or advancement to newer spiritual level with moderation. Or in other words , we are patient. But an aghori embraces the darkness, sacrifices everything and extremely induces pain to burn of his karmic debts to return back to the source. The aghora practices are extreme in regard and hence only suited for people who have high temperaments.

Before moving into the nature of aghora rituals, I would love to attract the attention of the readers to the most less celebrated veda called Atharva Veda. There are two mantra samitha which can be seen associated with Atharva veda. They are the shaunka and pippalada systems. As the duty of the atharvan was to protect the vedic rituals from any hindrances, these systems provide ways from charms to sorcery to witchcraft. Its interesting that sage shaunaka even has a text for rigveda based tantra called shunaka rikvidhana. The relationship of atharva with aghora basically is in the level of deities on in other words, they share a lot of common deities. Eg of common deities ; tara ma , mahakala , bhairava , the ethereal beings like yakshini etc

But the sadhana and the philosophy of aghora are more different and spiritually oriented.

Labels: , ,

20.വ്രതങ്ങള്‍

വ്രതങ്ങള്‍
            ഹൈന്ദവജീവിതത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിരിക്കുന്നു. മനസ്സിനെയും അതുവഴി വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ വ്രതാനുഷ്ടാനങ്ങള്‍കൊണ്ടു സാധിക്കും. ആരോഗ്യപരിപാലനത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് പരമപ്രാധാന്യമാണുള്ളത്‌ എല്ലാ വ്രതാനുഷ്ടാനങ്ങള്‍ക്കും ഒരേ ഫലമല്ല. "ആണ്ടില്‍ രണ്ട്, മാസം രണ്ട്, ആഴ്ചയില്‍ രണ്ട്, ദിവസത്തില്‍ രണ്ട് ", എന്നൊരു ചൊല്ലുണ്ട്. അതിനര്‍ത്ഥം ആണ്ടില്‍ രണ്ട് ക്ഷൌരം, മാസം രണ്ട് ഏകാദശി, ആഴ്ചയില്‍ രണ്ട് തേച്ചുകുളി, ദിവസം രണ്ടു ശരീരശുദ്ധിവരുത്തല്‍ എന്നാണ്.

           എല്ലാ ഹൈന്ദവാചാരങ്ങളും അനുഷ്ടാനങ്ങളും മറ്റു വിധികളും മനുഷ്യന്ടെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും ഐശ്വര്യപൂര്‍ണമായ ജീവിതത്തെയും ലക്ഷ്യംവച്ച് പൌരാണികാചാര്യന്മാര്‍ നിര്‍ണയിചിട്ടുള്ളതാണ്.

           ആണ്ടില്‍ ഒരിക്കല്‍മാത്രം അനുഷ്ടിക്കേണ്ട വ്രതം മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും അനുഷ്ടിക്കേണ്ട വ്രതങ്ങള്‍ വരെ അവര്‍ ഉപദേശിച്ചിട്ടുണ്ട്.

Labels: , ,

19.സന്ധ്യാസമയം


സന്ധ്യാസമയം
               സന്ധ്യാസമയത്തിന് ജീവിതത്തില്‍ വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്.

          സൂര്യന്ടെയും ചന്ദ്രന്ടെയും സദ്ഗുണങ്ങള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെകൊണ്ട് അപ്പോള്‍ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ല. കല്ലില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചെടികളില്‍ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കരുത്. പൂക്കള്‍ പാറിക്കരുത്. സന്ധ്യയായാല്‍ ചെടികള്‍ നിശ്ചലമാകയും രാത്രി സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്നു. 

            സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില്‍ സംഗം ചെയ്ത് കുട്ടികള്‍ ജനിച്ചാല്‍ അവര്‍ മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും.

ക്ഷേത്രത്തില്‍ സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.

Labels: , ,

17.പ്രസാദം


പ്രസാദം
   അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം.

     മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

Labels: , ,

16.ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം

ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം
ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.

1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം.

2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.

3. വീടിന്ടെ കിഴക്കുവശത്ത്‌  ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.

4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്‍ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം. ഗ്രന്ഥം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമണേന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.

5. വീടിന്ടെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം.

6. ക്ഷേത്രദര്‍ശനത്തിനു  സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.

7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.

8. ഒരു ആവണപ്പലക.

9. തടിയില്‍ നിര്‍മ്മിച്ച പിച്ചളകൊണ്ട് കെട്ടിയ ഒരു പറ.


10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തുണി.

11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.

12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം.

കുറഞ്ഞത്‌ ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.

Labels: , ,

13.ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

                 മറ്റ് ക്ഷേത്രങ്ങളിലെതില്‍നിന്നു വ്യത്യസ്തമാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. തിരുനടയില്‍ വശം ചേര്‍ന്നുനിന്ന് ദേവനെ തൊഴുതശേഷം ബലികല്ലുകള്‍ക്ക് പുറത്തുകൂടി പ്രദിക്ഷിണമായി വന്ന് ഓവിങ്കലെത്തുക. അവിടെ നിന്നുകൊണ്ട് ശ്രീകോവിലിനു മുകളിലെ താഴികക്കുടം ദര്‍ശിച്ച് ഏഴു പ്രാവിശ്യം കൈകള്‍കൂട്ടി കൊട്ടിയശേഷം തൊഴുത് ബലികല്ല് ചുറ്റി ബലിക്കലുകള്‍ക്കുള്ളില്‍ കൂടി മടങ്ങിവന്നു ദേവനെ തൊഴുത്‌ മറുവശത്തുകൂടി വന്ന്‍ ഓവിങ്കലെത്തി മുന്‍പ് പറഞ്ഞപോലെ തൊഴുത്‌ മടങ്ങി തിരുനടയിലെത്തി വശം ചേര്‍ന്നുനിന്ന് തൊഴണം.

Labels: ,

12.നിറപറ

നിറപറ
        മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര്‍ കഴിച്ചുവരുന്നു. ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു. തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു. വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്ടെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക. പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം.


നിറപറ ഗുണങ്ങള്‍

1. ദേവസന്നിധിയില്‍ നെല്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    കുടുംബഐശ്വര്യം, യശസ്സ്

2. ദേവസന്നിധിയില്‍ അവില്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    ദാരിദ്ര്യ ശമനം

3. ദേവസന്നിധിയില്‍ മലര്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    രോഗശാന്തി

4. ദേവസന്നിധിയില്‍ ശര്‍ക്കരപറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    ശത്രു ദോഷം നീങ്ങും.

5. ദേവസന്നിധിയില്‍ നാളികേര പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    കാര്യതടസ്സം നീങ്ങും.

6. ദേവസന്നിധിയില്‍ പുഷ്പം പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    മാനസിക ദുരിതങ്ങള്‍ നീങ്ങും.

7. ദേവസന്നിധിയില്‍ പഴം പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.

8. ദേവസന്നിധിയില്‍ മഞ്ഞള്‍ പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    മംഗല്യഭാഗ്യം

9. ദേവസന്നിധിയില്‍ എള്ള് പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    രാഹുദോഷം നീങ്ങും, ശാശ്വത സുഖം.

10. ദേവസന്നിധിയില്‍ നാണയ പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
      ധനസമൃദ്ധി.

Labels: ,

11.രുദ്രാക്ഷ ധാരണാഗുണങ്ങള്‍

രുദ്രാക്ഷ ധാരണാഗുണങ്ങള്‍

ഒറ്റ മുഖ രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സംസാരദുഃഖത്തില്‍ നിന്നും മോചനം, മനസ്സിന്ടെ ദൃഡത, ബ്രഹ്മഹത്യ പാപം നശിക്കും.

രണ്ടു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ഗ്രഹസ്ഥ ജീവിതം സുഖമമായിത്തീരും.

മൂന്നുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
അഭീഷ്ടസിദ്ധി, അഗ്നിഭയം അകലുന്നു, സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കുന്നു.

നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ബുദ്ധിശക്തി വര്‍ദ്ധിക്കുന്നു, ചിത്തഭ്രമം അകലുന്നു, നരഹത്യാ പാപത്തെ ഇല്ലാതാക്കുന്നു.

അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
മുക്തിദായകം, നെഞ്ചുസംബന്ധമായ വേദനകള്‍ക്ക് ആശ്വാസം.

ആറുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ഓര്‍മ്മശക്തിവര്‍ദ്ധിക്കും, പാപമുക്തി ഭവിക്കും.

ഏഴുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സര്‍പ്പഭയം ഇല്ലാതാകുന്നു, ദീര്‍ഘായുസ്സ്.



എട്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
വിഘ്നങ്ങള്‍ തീരും, സമ്പത്ത് വര്‍ദ്ധിക്കും.

ഒമ്പത് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സന്താനലബ്ധി, നവഗ്രഹദോഷങ്ങള്‍ അകലും, രക്തസംബന്ധമായ രോഗങ്ങള്‍ മാറും.

പത്തുമുഖമുള്ളരുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
മാനസ്സിക സംഘര്‍ഷം അകലുന്നു, നീര്‍ദോഷം, ശ്വാസരോഗങ്ങള്‍ എന്നിവയ്ക്ക് ശമനം.

പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
യജ്ഞം ചെയ്താലുള്ള ഗുണം,  പകര്‍ച്ചവ്യാധികള്‍ അകലും.

പന്ത്രണ്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
തേജസ് വര്‍ദ്ധിക്കുന്നു, നേത്രസംബന്ധമായ രോഗങ്ങള്‍ അകലും.

പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ആത്മശാന്തി അനുഭവപ്പെടുന്നു

പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
രോഗങ്ങളില്‍ നിന്ന് മുക്തി, ശരീരബലം വര്‍ദ്ധിക്കുന്നു.

Labels: ,

15.ഗൃഹം


ഗൃഹം
                  ഓരോ ഹൈന്ദവഗൃഹവും വാസ്തുവിദ്യയനുസരിച്ചു പണിയേണ്ടതാണ്. ഇതിനായി ഒരു വാസ്തു വിദ്യാനിപുണന്‍ടെ സഹായം തേടണം, വീടു വയ്ക്കാന്നുദ്ദേശിക്കുന്ന ഭൂമിയില്‍ ആ സ്ഥലത്തിന് അനുയോജ്യമായ വീടാണു നിര്‍മിക്കേണ്ടത്. വീടുപണി ആരംഭിക്കുന്നത്തിനു മുന്‍പ് ഭൂമിപൂജ നടത്തണം. ഗൃഹപ്രവേശനത്തിനു മുന്‍പ് ഗണപതിഹോമം, ഭാഗവത്സേവ തുടങ്ങി യഥാവിധിയുള്ള പൂജകള്‍ കഴിക്കണം. ഗൃഹപ്രവേശനത്തിന് നല്ല ദിവസവും നല്ല സമയവും നോക്കുകയും വേണം.

Labels: ,

14.ആല്‍ പ്രദക്ഷിണം

ആല്‍ പ്രദക്ഷിണം
        ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്‍പ് ആല്‍ പ്രദക്ഷിണം കഴിക്കണം. ആലിന് ഏഴു പ്രദക്ഷിണമാണ് വിധി. ആല്‍ പ്രദക്ഷിണ സമയത്ത് ആലിന്‍ ചുവട്ടില്‍ ബ്രഹ്മാവിനെയും ആല്‍മദ്ധ്യത്തില്‍ മഹാവിഷ്ണുവിനെയും ആലിന്ടെ അഗ്രത്തില്‍ പരമശിവനെയും സങ്കല്പിച്ച് ധ്യാനിക്കണം.

"മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത ശിവരൂപായ
വൃക്ഷരാജായ തേ നമ"

Labels: ,

30.ഭസ്മധാരണം

ഭസ്മധാരണം
      ഭസ്മധാരണത്തെ നിസാരമായി കാണരുത്. ഭസ്മധാരണം മഹേശ്വരവ്രതമാണ്. സര്‍വപാപനാശഹരവുമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാല്‍ ശരീരശാസ്ത്രപരമായി ഭസ്മധാരണത്തിനു വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. വിധിയാംവണ്ണം യഥാസ്ഥാനങ്ങളില്‍ നിര്‍ദിഷ്ടസമയം ഭസ്മം ധരിക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും പുഷ്ടിവര്‍ധനയുണ്ടാകുന്നതാണ്.

      പ്രഭാതസ്നാനം കഴിഞ്ഞാലുടന്‍ പുരുഷന്മാര്‍ ഭസ്മം കുഴച്ചു തൊടണം. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകരംകൊണ്ടടച്ചുപിടിച്ചു ഭസ്മധാരണമന്ത്രമോ, പഞ്ചാക്ഷരീമന്ത്രമോ ജപിച്ച് വെള്ളമൊഴിച്ചു കുഴച്ച് ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ട് ഭസ്മധാരണം നടത്തുക. ഭസ്മധാരണഫലശ്രുതിയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. - ശിരോമദ്ധ്യത്തിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും കൈകളിലും മാറിടത്തിലും ധരിച്ചാല്‍ പാപവിമുക്തി കിട്ടും. ശിശ്നജകല്മഷമകറ്റാന്‍ നാഭിയിലും അന്യാശ്ലേഷകല്മഷം മാറികിട്ടാന്‍ പാര്‍ശ്വങ്ങളിലും ഭസ്മമണിയണം. സര്‍വാംഗ ഭസ്മധാരണംകൊണ്ട് നൂറു ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കും.

          പ്രഭാതസ്നാനശേഷം മാത്രമേ ഭസ്മം കുഴച്ചുതൊടുവാന്‍ പാടുള്ളൂ. സ്ത്രീകള്‍ ഭസ്മം കുഴച്ചുതോടുകയേ പാടില്ല.

            ശിരസ്സില്‍, കാതുകളില്‍, നെറ്റിയില്‍, പിന്‍കഴുത്തില്‍, മുന്‍കഴുത്തില്‍, നെഞ്ചില്‍, നാഭിയില്‍, ഉരസ്സുകളില്‍, തോളുകളില്‍, ഇടതുകൈമുകളില്‍, ഇടതുകൈമദ്ധ്യം, വലതുകൈത്തലം, സര്‍വാംഗം എന്നീ ശരീരഭാഗങ്ങളിലാണ് ഭസ്മധാരണം നടത്തേണ്ടത്.

കാലുകളില്‍ ഭസ്മം ധരിക്കുന്നത് കൈകളിലേതുപോലെതന്നെ വേണം.

Labels: ,

26.സാഷ്ടാംഗനമസ്കാരവും പഞ്ചാംഗനമസ്കാരവും

സാഷ്ടാംഗനമസ്കാരവും പഞ്ചാംഗനമസ്കാരവും
         പുരുഷന്മാര്‍ സാഷ്ടാംഗനമസ്കാരവും സ്ത്രീകള്‍ പഞ്ചാംഗനമസ്കാരവും ചെയ്യണം. മാറിടം, നെറ്റി, വാക്ക് മനസ്സ്, അഞ്ജലി, കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ ഈ  എട്ട് അംഗങ്ങള്‍ ചേര്‍ത്തുള്ള നമസ്കാരമാണ് സാഷ്ടാംഗനമസ്കാരം.

    പുരുഷന്മാര്‍ക്ക് ദണ്‍ഡനമസ്കാരവും ആകാം. ദണ്‍ഡാകാരമായി വീണുചെയ്യുന്ന നമസ്കാരമാണ് ദണ്‍ഡനമസ്ക്കാരം.

       സ്ത്രീകള്‍ സാഷ്ടാംഗനമസ്കാരവും ദണ്‍ഡനമസ്കാരവും ചെയ്യരുത്. കാല്‍മുട്ടുകളില്‍ കുന്തിച്ചിരുന്നുകൊണ്ടുള്ള നമസ്കാരം അതായത് പഞ്ചാംഗനമസ്കാരമാണ് സ്ത്രീകള്‍ക്ക് വിധിച്ചിട്ടുള്ളത്. ശരീരശാസ്ത്രമാനുസരിച്ചുള്ളതാണ് ഈ വിധി. മാറിടത്തിന്ടെ അസ്വാധീനതയെന്ന് പുറമേ പറയുന്നതെങ്കിലും അവരുടെ ഗര്‍ഭപാത്ര സുരക്ഷിതത്വമാണ് ഇതിനടിസ്ഥാനം.

          സ്ത്രീകള്‍ക്ക് അനുവദനീയമല്ലാത്ത മറ്റൊന്നാണ് ശയന പ്രദക്ഷിണം. ഇതും സ്ത്രീകളുടെ ആന്തരാവയവങ്ങളുടെ സുരക്ഷിതത്വം അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ളതാണ്. ശയനപ്രദക്ഷിണത്തിനു പകരമായി പാദങ്ങള്‍ മുട്ടിച്ചുള്ള പ്രദക്ഷിണമാകം. മുന്‍പോട്ടു വച്ച വലതുകാലിന്ടെ പെരുവിരല്‍ (തള്ളവിരലില്‍) മുട്ടിച്ച് ഇടതുകാല്‍ വച്ചശേഷം വലതുകാല്‍ ഇടതുകാലിന്ടെ പെരുവിരലില്‍ മുട്ടിച്ചുവച്ച് അടിവച്ചുള്ള പ്രദക്ഷിണമാണിത് 

Labels: ,

27.ക്ഷേത്രം

ക്ഷേത്രം
           ഈശ്വരനെ മൂര്‍ത്തിരൂപത്തില്‍ ആരാധിക്കുന്നതിനുള്ള ആലയമാണ് ക്ഷേത്രം. ഭാരതത്തിലെ  ക്ഷേത്രങ്ങള്‍ പൌരാണികകാലത്ത് ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല. ഭാരതീയസംസ്കാരത്തിന്ടെയും കലകളുടെയും സംഗമസ്ഥാനംകൂടിയായിരുന്നു. ക്ഷേത്രങ്ങളുടെ ആദിമസങ്കല്പം വേദകല്പിതമണേന്നാണ് പണ്ഡിതമതം.

         മനുഷ്യശരീരഘടനയനുസരിച്ചാണ് ക്ഷേത്രശില്പവും. "ഇദം ശരീരം കൌന്തേയം ക്ഷേത്രമിത്യഭിധീയതെ" എന്ന് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍തന്നെ ഇത് സാധൂകരിച്ചിട്ടുണ്ട്.


           ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളുടെ സ്ഥാനമാണ് ക്ഷേത്രത്തിലെ പഞ്ചപ്രാകാരങ്ങള്‍ക്ക്. അന്തര്‍മണ്ഡലം, വലിയമ്പലം, വിളക്കുമാടം, ശിവേലിപ്പുര, പുറമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങള്‍. ബിംബം ദേവന്ടെ സൂക്ഷ്മശരീരമാണ്. പ്രാസാദം സ്ഥൂല ശരീരവും എട്ട് യോനികളും, പതിമൂന്ന് പരിഷകള്‍   അടങ്ങിയതാണ് പ്രാസാദം. കാലുകള്‍, തോരണങ്ങള്‍, ഘനദ്വാരം എന്നിവയുള്‍പ്പെടെ പ്രാസാദങ്ങള്‍ക്ക് നാല് ദ്വാരങ്ങളുണ്ട്. പ്രാസാദത്തിന്ടെ നിലയ്ക്കനുസരിച്ചാണ് അധിഷ്ഠാനം. പ്രസാദം സാലങ്കാരമാണെങ്കില്‍ അധിഷ്ഠാനവും സാലങ്കാരമായിരിക്കണം.ബിംബം പ്രതിഷ്ടിച്ചിരിക്കുന്നത്‌ പീടത്തിലാണ്. പ്രകൃതിസ്വരൂപിണിയായ ശക്തിയെ പീടമായും പുരുഷനെ ബിംബമായും സങ്കല്പിച്ചിരിക്കുന്നു.

              ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ തന്ടെ ശരീരഭാഗങ്ങള്‍ ദേവശരീരവുമായി ലയിപ്പിക്കണം.

Labels: ,

28.വഴിപാടുകള്‍

വഴിപാടുകള്‍
    വഴിപാടുകളില്‍ മുഖ്യമായത് കാണിക്കയാണ്. കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ കൊടിമരച്ചുവട്ടിലാണ് കാണിക്കയര്‍പ്പിക്കേണ്ടത്. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍, ക്ഷേത്രത്തിനുള്ളില്ലേക്കുകടക്കുന്ന വാതിലിന്ടെ പടിയില്‍ കാണിക്കയര്‍പ്പിക്കണം.കാണിക്കയര്‍പ്പിക്കുന്നതിലൂടെ ഭക്തന്‍ ഭൌതികജീവിതമോഹം വെടിയുകയും അതിലൂടെ ദേവദര്‍ശനത്തിന് അനുമതി നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. കാണിക്ക കഴിഞ്ഞാല്‍ വിളക്ക് (എണ്ണ നല്‍കല്‍), മാല, പുഷ്പാഞ്ജലി (അര്‍ച്ചന), അഭിഷേകം, പായസം എന്നിവയാണ് പൊതുവേയുള്ള വഴിപാടുകള്‍.

        എന്നാല്‍ ശിവന് പുറകില്‍ വിളക്കും ഭസ്മം, ജലം, ക്ഷീരം എന്നിവകൊണ്ടുള്ള ധാരയും പ്രത്യേക വഴിപാടുകളാണ്. ഗണപതിക്ക്‌ ഒറ്റയപ്പവും മോദകവും മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പാല്‍പ്പായസവും വിശിഷ്ട വഴിപാടുകളാണ്. ദേവിക്ക് കൂട്ടുപായസവും സുബ്രഹ്മണ്യന് പഞ്ചാമൃതവും വിശേഷാല്‍ വഴിപാടുകളാണ്. ശാസ്താവിന് നീരാജനം പ്രത്യേക വഴിപാടായി കഴിക്കുന്നു. മഹാവിഷ്ണുവിന് കളഭം, പാല് ഇവകൊണ്ടും മുരുകന് പഞ്ചാമൃതം, പനിനീര്‍ ഇവകൊണ്ടുമുള്ള ധാരയും വിശേഷമാണ് .

    വഴിപാടുകള്‍ കഴിക്കുന്നത്‌ ദേവപ്രീതിക്കും അതുവഴി ആയുരാരോഗ്യവര്‍ധനയ്ക്കും ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും അതുപോലെയുള്ള മറ്റു ഫലങ്ങള്‍ക്കുമാണ്.

            യഥാശക്തി വഴിപാട് എന്നാണു പ്രമാണം. അത് കാണിക്ക, വിളക്ക്, മാല തുടങ്ങിയവായില്‍ ഒതുങ്ങുന്നു. എന്നാല്‍ കാലദോഷമകറ്റുന്നതിനും മറ്റുമായി ജ്യോതിഷപണ്ഡിതന്മാര്‍ വിശേഷാല്‍ വഴിപാടുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അവ അതതുകാലങ്ങളില്‍ മാത്രം കഴിച്ചാല്‍ മതിയാകും.

Labels: ,

25.ദേവദര്‍ശനം

ദേവദര്‍ശനം
      ആല്‍പ്രദക്ഷിണവും ക്ഷേത്രത്തിനു പുറത്തുകൂടിയുള്ള പ്രദക്ഷിണവും കഴിഞ്ഞേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാവു. ഒരു ക്ഷേത്രത്തിലും തിരുനടയില്‍ നേരെ നിന്ന് തൊഴരുത്. ഒരു വശം ചേര്‍ന്നുനിന്നെ തൊഴാന്‍ പാടുള്ളൂ. തൊഴുമ്പോള്‍ ഇരുകൈകളിലെയും വിരലറ്റങ്ങള്‍ പരസ്പരം ചേര്‍ന്നിരിക്കണം. പുരുഷന്മാര്‍ തൊഴുതുപിടിച്ച കൈകള്‍ ഇടതുനെഞ്ചിനു  നേരെയും സ്ത്രീകള്‍ കഴുത്തിനു നേര്‍ക്ക്‌ താടിയെല്ലുകള്‍ക്ക് താഴെയും ചേര്‍ത്തുപിടിക്കണം. പുരുഷന്മാര്‍ക്ക് ശിരസ്സിനു മുകളില്‍ പന്ത്രണ്ട് അംഗുലം ഉയര്‍ത്തി കൈകള്‍ തോഴുതുപിടിക്കുകയും ആവാം. ദര്‍ശന സമയത്ത് പുരുഷന്മാര്‍ മേല്‍വസ്ത്രം കൈത്തണ്ടയില്‍ തൂക്കിയിടുകയോ അരയില്‍ കെട്ടുകയോ കക്ഷത്തില്‍ ഇറുകിപ്പിടിക്കുകയോ വേണം. മേല്‍മുണ്ടു പുതച്ച് ദേവദര്‍ശനം പാടില്ല.

ദേവദര്‍ശനവും പ്രദക്ഷിണവും നമസ്കാരവും കഴിഞ്ഞ ശേഷമേ തീര്‍ഥവും പ്രസാദവും വാങ്ങാവും.

            മന്ത്രപൂര്‍വം ദേവബിംബം അഭിഷേകം ചെയ്തു കിട്ടുന്ന ഔഷധഗുണമുള്ള പുണ്യജലമാണ് തീര്‍ഥം. വലതു കൈവിരലുകള്‍ മടക്കി കുബിള്‍പോലെ പിടിച്ച് ഉള്ളംകൈയില്‍ വേണം തീര്‍ഥം സ്വീകരിക്കാന്‍. അപ്പോള്‍ ഇടതുകൈ വലതുകൈമുട്ടില്‍ താങ്ങിപ്പിടിചിരിക്കണം. കിഴക്കോട്ടു തിരിഞ്ഞുനിന്ന് മുഖം മുകളിലേക്കുയര്‍ത്തി തീര്‍ഥം താഴെ വീഴാതെയും ചുണ്ടില്‍ തട്ടാതെയും വയ്ക്കുള്ളിലെക്ക് ഒഴിച്ചു സേവിക്കുക. തീര്‍ഥം സേവിക്കും മുന്‍പ് മറ്റു യാതൊന്നും കഴിക്കരുത്. തീര്‍ഥം സേവിച്ച ശേഷം കൈകളില്‍ ശേഷിക്കുന്നത് ശിരസ്സിലണിയണം.

               ഇരുകൈകളും ഒരുമുച്ചു നീട്ടി വേണം പ്രസാദം വാങ്ങാന്‍. ക്ഷേത്രത്തിനുള്ളില്‍വച്ച് പ്രസാദം ശരീരത്തില്‍ലണിയരുത്. ക്ഷേത്രത്തിനു പുറത്തുവന്നശേഷമേ പ്രസാദം അണിയാവു. അര്‍ച്ചനാപുഷ്പങ്ങള്‍ എടുത്ത് കണ്ണിലണച്ചശേഷം ശിരസിലണിയുക. പുരുഷന്മാര്‍ ചെവിക്കിടയിലും സ്ത്രീകള്‍ മുടിത്തുബിലും പുഷ്പങ്ങള്‍ ചൂടുന്നു. ശരീരത്തിലണിയും മുന്‍പ് പ്രസാദവസ്തുക്കള്‍ നിലത്തുവീഴരുത്. ഔഷദഗുണങ്ങളുള്ള പൂക്കളും മലരുമാണ് തീര്‍ഥത്തില്‍ ഉള്ളത്. ധൂപവും ദീപവും ഇരുകൈകളാലും ഭക്തിപൂര്‍വ്വം ഏറ്റുവാങ്ങി കണ്ണിലണച്ച് താഴേക്ക് ഉഴിയണം.

Labels: ,

22.പ്രദക്ഷിണത്തിന്ടെ കണക്കും ഫലവും

പ്രദക്ഷിണത്തിന്ടെ കണക്കും ഫലവും
        പ്രദക്ഷിണം ആര്‍ക്കൊക്കെ എത്രവീതം വേണമെന്നും ഓരോ പ്രദക്ഷിണത്തിന്ടെയും ഫലമെന്തെന്നും ആഗമശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

      ഗണപതിക്ക്‌ ഒരു പ്രദക്ഷിണവും സൂര്യന് രണ്ടും ശ്രീശങ്കരന് മൂന്നും ദേവിക്കും മഹാവിഷ്ണുവിനും നാലുവീതവും പ്രദക്ഷിണം വയ്ക്കണം. ആശ്വത്ഥവൃക്ഷത്തിനു ഏഴു പ്രദക്ഷിണമാണ് വിധിച്ചിട്ടുള്ളത്. ഇരുപത്തിയൊന്നു പ്രദക്ഷിണം ശ്രേഷ്ടകരമാണ്. എല്ലാ ദേവതകള്‍ക്കും പൊതുവേ മൂന്ന് പ്രദക്ഷിണമാകാം.

   ആദ്യത്തെ പ്രദക്ഷിണംകൊണ്ട് ഭക്തന്‍ പാപത്തില്‍നിന്നു മോചിതനാകുന്നു. ദേവദര്‍ശനാനുമാതിയാണ് രണ്ടാമത്തെ പ്രദക്ഷിണത്തിന്ടെ ഫലം. മൂന്നാമത്തെ പ്രദക്ഷിണംകൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു.

        പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാനേ പാടില്ല. ഭക്തന്ടെ വലതുവശത്ത്‌ ബലിക്കല്ല് വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍. രണ്ടു ബലിക്കല്ലുകളുടെ മദ്ധ്യത്തില്‍കൂടി പോകുകയുമരുത്. അഭിഷേകതീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീര്‍ത്ഥം കോരിക്കുടിക്കുകയോ അരുത്. ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്ന്‌ പ്രദക്ഷിണം വയ്ക്കരുത്.

Labels: ,

23.പ്രഭാതം മുതല്‍ പ്രദോഷം വരെ

പ്രഭാതം മുതല്‍ പ്രദോഷം വരെ
ഒരു ദിവസത്തിന്ടെ ആരംഭമാണ് പ്രഭാതം. പ്രഭാതത്തില്‍ത്തന്നെ നാം കര്‍മനിരതരാകണം.

ദിവസം എങ്ങനെ ആരംഭിക്കണം.

1. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം.

2. മലര്‍ന്നുകിടന്നുറങ്ങുന്നയാള്‍ ഉണര്‍ന്ന് ഇടതുവശം ചരിഞ്ഞ് വലതു കൈവിരല്‍കൊണ്ട് ഭൂമിയില്‍ "ശ്രീ' എന്ന് എഴുതുക. തുടര്‍ന്ന് ഗുരുസ്മരണയോടും ഈശ്വരധ്യാനത്തോടും കൂടി വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കുക.

3. കിഴക്കോട്ട്  തിരിഞ്ഞുനിന്ന് ഇരുകൈപ്പത്തികളും ചേര്‍ത്ത് മലര്‍ത്തിപ്പിച്ചു അതില്‍നോക്കി താഴെ പറയുന്ന മന്ത്രജപത്തോടെ കണ്ണുകളില്‍ അണയ്ക്കുക.

"കരാഗ്രേ വസതേ ലക്ഷ്മി കരമാദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതാ ഗൌരി  പ്രഭാതേ കരദര്‍ശനം"

തുടര്‍ന്ന് ഗുരു, അമ്മ, അച്ഛന്‍, എന്നിവരെ സ്മരിക്കുക.

4. ഇതിനുശേഷം ഭൂമിദേവിയെ മനസ്സില്‍ ധ്യാനിച്ച്‌ മന്ത്രോച്ചാരണപൂര്‍വ്വം കുനിഞ്ഞ് ഭൂമിദേവിയെ തൊട്ടു വന്ദിക്കുക.

"സമുദ്രവസനേ ദേവി പാര്‍വത സ്തനമണ്ഡലേ
വിഷ്ണുപത്നൈന്യ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ."

      സര്‍വംസഹയായ മാതാവാണ് ഭൂമി. ആ മാതാവിനെ ചവിട്ടുന്നത് പാപമാണ്. പാപപരിഹാരത്തിനായി ക്ഷമ ചോദിക്കുകയാണ് ഇതിലൂടെ.

5. തുടര്‍ന്ന് ശരീരശുദ്ധി (വിസര്‍ജനാദിക്രിയകളും കാലും മുഖവും കഴുകലും), ദന്തശുദ്ധി ഇവ വരുത്തി വിരലുകളില്‍ ഭസ്മമെടുത്ത് നാമജപത്തോടെ നെറ്റിയിലും മറ്റും ധരിക്കുക. കാല്‍ കഴുകുബോള്‍ കാല്‍പ്പത്തിയുടെ പിന്‍ഭാഗം (ഉപ്പുറ്റി അഥവാ കാല്‍മടബ്) വേണം മുഖ്യമായും കഴുകാന്‍.

6. നിലവിളക്ക് കൊളുത്തി ഇഷ്ടദേവതാസ്മരണം, ഗണപതി, സരസ്വതി തുടങ്ങിയവരെ പ്രാര്‍ഥിക്കല്‍, പിന്നീട് ആദിത്യനെയും നവഗ്രഹങ്ങളെയും ധ്യാനിക്കള്‍ ഇവ നിര്‍വഹിക്കണം.

7. എണ്ണതേച്ചു കുളിക്കുക. സ്ത്രീകള്‍ക്ക് ചൊവ്വയും വെള്ളിയും, പുരുഷന് ബുധനും ശനിയും എണ്ണ തേച്ചുകുളിക്ക് വിശിഷ്ടം. എണ്ണതേയ്ക്കുമ്പോള്‍ 'ഹരി ഹരി' എന്നോ 'ഗോവിന്ദ ഗോവിന്ദ' എന്നോ ജപിക്കണം.

8. കുളിക്കുംമുന്‍പ് കൈക്കുടന്നയില്‍ വെള്ളമെടുത്ത്,

"ഗംഗേ ച യമുനേ  ചൈവ ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു"

                  എന്ന മന്ത്രം ജപിച്ച് അതേ ജലത്തിലേക്കുതന്നെ ഒഴിക്കുക. ഇങ്ങനെ മൂന്നുപ്രാവശ്യം ചെയ്യണം. പുഴയിലായാലും കുളത്തിലായാലും കുളിമുറിയിലായാലും ഇതു ചെയ്യണം.

9. കുളിച്ചു തോര്‍ത്തും മുന്‍പ് തര്‍പ്പണം ചെയ്യണം. തര്‍പ്പണം ചെയ്യുന്നത് പുഴയിലോ കുളത്തിലോ മാത്രമേ ആകാവു. ആദിത്യങ്കിലേക്കാണ് തര്‍പ്പണം ചെയ്യേണ്ടത്.

10. കുളി കഴിഞ്ഞാല്‍ ആദ്യം ശരീരത്തിന്ടെ പുറക്കുവശം തോര്‍ത്തണം. അതിനുശേഷം മുഖവും തലയും മറ്റു ഭാഗങ്ങളും തോര്‍ത്തുക.

11ഇനി ഭസ്മധാരണമാണ്. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകൈകൊണ്ടടച്ചുപിടിച്ചു നമശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിക്കുക. ഭസ്മധാരണമന്ത്രത്തോടെ ഭസ്മം നിശ്ചിതസ്ഥാനങ്ങളില്‍ ധരിക്കണം

            ഭസ്മം വെള്ളമൊഴിച്ച് ഇരുകൈകളുംകൊണ്ട് കുഴച്ച് ചൂണ്ടു വിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ടുവേണം ധരിക്കാന്‍. 

Labels: ,

24.ക്ഷേത്രദര്‍ശനം

ക്ഷേത്രദര്‍ശനം
                 നിത്യവുമുള്ള ക്ഷേത്രദര്‍ശനം മോക്ഷപ്രദമാണ്. ക്ഷേത്രദര്‍ശനത്തിനു പോകുന്ന ഭക്തന്‍ മുങ്ങികുളിച്ച് ഈറന്‍വസ്ത്രമണിഞ്ഞോ അലക്കി ശുദ്ധമാക്കിയ വസ്ത്രമണിഞ്ഞോ മാത്രമേ ക്ഷേത്രത്തിനുള്ളില്‍ കടക്കാവു.

Labels: ,

21.നിലവിളക്കു കൊളുത്തേണ്ട വിധം

നിലവിളക്കു കൊളുത്തേണ്ട വിധം
                ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു.
വറുത്ത ശേഷമുള്ള എണ്ണ, വെള്ളം കലര്‍ന്ന എണ്ണ, മൃഗക്കൊഴുപ്പുകളില്‍നിന്നെടുത്ത എണ്ണ, റിഫൈഡു ഓയിലുകള്‍ ഇവയൊന്നും നിലവിളക്കില്‍ ഉപയോഗിക്കരുത്. പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും വര്‍ജിക്കണം. എള്ളെണ്ണയാണ് ഗൃഹത്തിലേക്ക് ഉത്തമം.

വിളക്കുകൊളുത്തുമ്പോള്‍ അഗ്നിജ്വലനമന്ത്രം ജപിക്കുന്നത്‌ ശ്രേയസ്കരമാണ്.

"ചിത്  പിംഗല ഹന ഹന ദഹ ദഹ
പച പച സര്‍വജ്ഞാ ജ്ഞാപയ സ്വാഹാ."
എന്നതാണ്  അഗ്നിജ്വലനമന്ത്രം

സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക.

"ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ".

തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം ദര്‍ശിക്കാന്‍.

                  സന്ധ്യ കഴിഞ്ഞാല്‍ വിളക്കണയ്ക്കാം. വസ്ത്രം ഉപയോഗിച്ചു വീശിക്കെടുത്തുകയാണ് ഉത്തമം.ഊതിക്കെടുത്തുകയോ തിരികള്‍ എണ്ണയിലേക്കു തള്ളിയിട്ട് അഗ്നിയെ മുക്കിക്കെടുത്തുകയോ ചെയ്യരുത്. എണ്ണ വറ്റി വിളക്ക് കരിന്തിരി (പടുതിരി) കത്തരുത്.

            മംഗളാവസരങ്ങളില്‍ മാത്രം അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം. തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ്  ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്. നേര്‍തെക്ക് തിരിയിടരുത്.

"ഏകവര്‍ത്തില്‍ മഹാവ്യാധിര്‍
ദ്വിവര്‍ത്തിര്‍ മഹദ്ധനം
ത്രിവര്‍ത്തിര്‍ മോഹമാലസ്യം
ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം".

               അതായത്  ഒരു തിരിയിട്ടു വിളക്കുകത്തിച്ചാല്‍ കുടുംബത്തില്‍ രോഗങ്ങള്‍ ഉണ്ടാകും. രണ്ടു തിരിയിട്ടു വിളക്കു കത്തിച്ചാല്‍ ധനമുണ്ടാകും, മൂന്നുതിരിയിട്ടു കത്തിച്ചാല്‍ കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാകും, നാല് തിരിയിട്ടു കത്തിച്ചാല്‍ ദാരിദ്ര്യം ഉണ്ടാകും, അഞ്ചുതിരിയിട്ട് കത്തിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും, ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും.

                തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു കത്തിച്ച വിളക്കു തന്നെ കത്തിക്കാം.

Labels: ,